Showing posts with label Diaries of Yama Narayan. Show all posts
Showing posts with label Diaries of Yama Narayan. Show all posts

Wednesday, July 13, 2016

ഭാര്യ, Diaries of Yama Narayan-2, Mizhi

ഭാര്യ


അടിവയറ്റില്‍ നിന്നും ഇരച്ചുവന്ന വേദന അസഹ്യമായി തോന്നി തുടങ്ങിയപ്പോള്‍ , ചാടി എഴുന്നേറ്റിരുന്നു . മുകളില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാന്‍ , അവനുവേണ്ടി വെറുതെ തിരിഞ്ഞുനോക്കി.ഞെരിഞ്ഞമര്‍ന്ന മുല്ലപ്പൂവുകള്‍ ,എന്നെ നോക്കി പരിഹസിച്ചു .അവനെ തേടി നടക്കാന്‍ തോന്നിയില്ല. ബാത്രൂം തുറന്ന്, മുഖത്തേക്ക് കൈക്കുമ്പിളില്‍ വെള്ളമെടുത്തു, മുഖമാകെ പുകയുന്നു.കവര്‍ കളയാതെ എടുത്ത് വച്ച ബ്രഷും പേസ്റ്റും എനിക്ക് വേണ്ടി എന്നപോലെ കണ്ണിറുക്കി. അവശ്യം കഴിഞ്ഞ് ഒതുക്കി വച്ച് , കുളിക്കാനായ്‌ തുനിഞ്ഞു. ഷവര്‍ തുറന്നു , തലയിലേക്ക് വെള്ളം വീണപ്പോള്‍ എന്തൊക്കെയോ ആശ്വാസം തോന്നി. ഞാന്‍ പോലും അറിയാതെ നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ , ഒരു നീറ്റലോടെ താഴേക്കിറങ്ങി. പോകുന്നിടത്തൊക്കെ നീറുന്ന വേദന ഞാന്‍ അറിഞ്ഞു.ചെറിയൊരു പുച്ഛത്തോടെ, മുറിവിട്ട്‌ പുറത്തിറങ്ങി. അടച്ചിരിക്കുന്ന വാതില്‍ക്കലേക്ക് നിസ്സഹായതയോടെ നോക്കി.ഒന്നും കഴിക്കാന്‍ തോന്നിയില്ല. സമയം ഓടുകയാണെന്ന് തോന്നി. ഇനിയും വൈകിയാല്‍ ഓഫിസ് എത്താന്‍ വൈകും. അവനെ ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല.കിടക്കയിലെ അലക്ഷ്യമായ്‌ കിടക്കുന്ന സാരിയില്‍ നിസ്സഹായതയോടെ നോക്കി, ഞെരിമ്മര്‍ന്ന പൂക്കളെപ്പോലെ എന്റെ ജീവിതവും. ഒരു പുത്തന്‍ സാരി പുറത്തെടുത്തുവച്ചു, കണ്ണാടിയില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന എന്‍റെ മുഖം, രാത്രിയില്‍ അവന്‍ തൊട്ട സിന്ദൂരത്തിന്റെ പൊട്ടുകള്‍ അങ്ങിങ്ങായ്‌ മായാതെ കിടക്കുന്നു . അലക്ഷ്യമായ്‌ ഞാന്നുകിടക്കുന്ന താലിച്ചരട്,അറപ്പോടെ നോക്കി.നിലത്തു വീണുകിടന്ന മൊബൈല്‍ എടുത്ത്, അവന്‍റെ നമ്പര്‍ വെറുതെ നോക്കി. രാത്രിയുടെ മറ തേടി വരുന്നവന് എന്‍റെ പകലുകള്‍ക്ക്‌ കൂട്ടിരിക്കാന്‍ ആകില്ലല്ലോ !ആവശ്യമില്ലാത്ത വസ്തുക്കളെ വലിച്ചെറിയണം .ഡസ്റ്റ്ബിന്‍ തുറന്ന് മൊബൈല്‍ അതിലേക്കിട്ട് ,പുഞ്ചിരിച്ചു. സംതൃപ്തിയോടെ!!

ഭാര്യ, Diaries of Yama Narayan-2, Mizhi

Tuesday, July 12, 2016

ദേവി, Taken from Diaries of Yama Narayan, Mizhi

ദേവി

ഇന്നെന്തോ , നടന്നിട്ടും നടന്നിട്ടും എത്തുന്നില്ല! അല്ലെങ്കിലും ഈ നടപ്പ് തുടങ്ങിയിട്ട് എത്ര നാളായി. കുറച്ച് ദിവസങ്ങള്‍ നടക്കാതായപ്പോള്‍ ദൂരം കൂടിയ പോലെ.ദൂരെ ആ മണിയടി കേള്‍ക്കാം. ഹോ! എത്തിപ്പോയി.നല്ലവണ്ണം കിതയ്ക്കുന്നുണ്ട്.ചെരുപ്പ് അഴിച്ച് ഒതുക്കി വച്ചു.നട തുറന്നിരിക്കുന്നു.ദൂരെ നിന്നും ശ്രീകോവിലില്‍ കത്തിച്ചുവച്ച വിളക്കിന്റെ വെളിച്ചത്തില്‍ ദേവിയെ കാണാന്‍ എന്തൊരു അഴകാണ്, പക്ഷേ ആ അരണ്ട വെളിച്ചത്തിലും എന്‍റെ ദേവിയാണ് കൂടുതല്‍ സുന്ദരി.ആ നീണ്ട മുടിയിഴകളില്‍ ചൂടിയിരിക്കുന്ന തുളസിക്കതിരും,കൈകൂപ്പി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന അവളുടെ ചുവന്ന മുഖവും ,എത്രനാളായി ഞാന്‍ ആസ്വദിക്കുന്നു! എന്‍റെ ദേവി,അവള്‍ എന്നത്തേയും പോലെ, ഇന്നും എനിക്ക് മുന്‍പേ എത്തിയിരിക്കുന്നു,കുറെ പരാതികള്‍ കേള്‍ക്കാനുണ്ട്, എന്തൊക്കെയോ പറയാനുമുണ്ട്.എനിക്ക് വേണ്ടിയാകും മനമുരുകി പ്രാര്‍ത്ഥിക്കുന്നത്‌.എന്നും ഞാന്‍ എത്തുമ്പോള്‍ അവള്‍ തിരിഞ്ഞു നോക്കാറുണ്ട്, കുറെ നാള്‍ തിരിഞ്ഞു നോക്കി കാണാഞ്ഞപ്പോള്‍ നിര്‍ത്തിയതാകും.എന്നത്തേയും പോലെ അവളുടെ എതിര്‍ഭാഗത്ത് ചെന്നുനിന്നു.എന്നും ചെയ്യുന്നപോലെ,അവളുടെ മുന്നില്‍ കൈ കൂപ്പി നിന്നു.അവള്‍ ഒളികണ്ണിട്ടു പോലും നോക്കിയില്ല.പിണക്കമാണോ!ഒക്കെ ഞാന്‍ മാറ്റിത്തരാം എന്‍റെ പൊന്നേ.പ്രസാദം വച്ചു നീട്ടിയപ്പോള്‍ അവള്‍ കണ്ണു തുറന്നു,ഒരു ചിരി എന്നില്‍ പടര്‍ന്നു പക്ഷേ അത് ഒരു നിമിഷത്തേക്ക്‌ മാത്രമായിരുന്നു.അവള്‍ തിരിഞ്ഞ് നിന്ന് സമീപത്തുള്ള പുരുഷന്‍റെ നെറ്റിയില്‍ കുറി തൊട്ടു. ആ കുറിയില്‍ എന്‍റെ ചിരി മാഞ്ഞുപോയി.അവളുടെ നെറ്റിയില്‍ അപ്പോള്‍ ഞാന്‍ കണ്ട സിന്ദൂരത്തിന് അവളെ ഒന്നുകൂടി അഴകുള്ളവളാക്കാന്‍ കഴിഞ്ഞു.ഒന്നും മിണ്ടാന്‍ കഴിയാതെ, പ്രസാദത്തിനു പോലും കത്ത് നില്‍ക്കാതെ ,ഞാന്‍ പിന്തിരിഞ്ഞു നടന്നു.അപ്പോഴും ആ മണിനാദം കേട്ടു.പൂജകള്‍ കഴിഞ്ഞ് ദേവിയും യാത്രയായി.
യാമ

ദേവി, Taken from Diaries of Yama Narayan, Mizhi
To be published soon